ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്

By News Desk, Malabar News
Vinesh Phogat Tested Covid Positive
Ajwa Travels

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ വിനേഷ് ഫോഗട്ടിനെ പുരസ്‌കാര ചടങ്ങിന് മുന്നോടിയായി കോവിഡ് പരിശോധനക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്നാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ് ബാധിതയാണെന്ന കാര്യം വിനേഷ് തന്നെയാണ് അറിയിച്ചത്. ‘പുരസ്‌കാരദാന ചടങ്ങിന് മുന്നോടിയായി വ്യഴാഴ്ച എന്റെ സാമ്പിള്‍ സോനിപതില്‍ പരിശോധന നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് പോസിറ്റീവ് ആണ്. എനിക്ക് ഇപ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല’-വിനേഷ് പറഞ്ഞു.

ഇതോടെ ദേശീയ കായിക ദിനമായ ശനിയാഴ്ച ഓണ്‍ലൈനായി നടക്കുന്ന പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ താരത്തിന് സാധിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി താരങ്ങളെ നേരില്‍ കാണാതെ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് രാഷ്ട്രപതി കായിക പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇതുപ്രകാരം, സോനിപതിലെ സായി സെന്ററില്‍ നിന്നായിരുന്നു വിനേഷ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് താരം.

സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ഗുസ്തി ക്യാമ്പില്‍ നിന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം തന്നെ പിന്മാറിയിരുന്നു. വിനേഷിനെ കൂടാതെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗുസ്തിയില്‍ സ്വര്‍ണം നേടിയതിനാണ് വിനേഷ് ഫോഗട്ടിനെ മറ്റ് നാല് താരങ്ങള്‍ക്കൊപ്പം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് കായിക മന്ത്രാലയം തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE