ന്യൂഡെൽഹി: സ്‌കൂളുകൾ തുറക്കുന്നത് സംസ്‌ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ. പ്രാദേശിക നിയന്ത്രണങ്ങള്‍ അനുസരിച്ച് സംസ്‌ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടം ഘട്ടമായി സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഇന്ന് പറഞ്ഞിരുന്നു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തു വേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.
എസ്‍സിഇആര്‍ടിസി റിപ്പോര്‍ട് അടിസ്‌ഥാനമാക്കിയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ നിലപാട് വ്യക്‌തമായതോടെ സംസ്‌ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള സാധ്യത തെളിഞ്ഞു വന്നിരിക്കുകയാണ്.
Most Read: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലും ഡ്രോൺ സാന്നിധ്യം; സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തു