ലുധിയാന: ഇന്ത്യ-പാക് അതിർത്തിയിൽ സ്‌ഥിതി ചെയ്യുന്ന ദാലികെ ഗ്രാമത്തിൽ നിന്ന് ഒരു ബാഗിൽ നിറച്ച നിലയിൽ ഐഇഡി, ഹാൻഡ് ഗ്രനേഡുകൾ, മറ്റ് വെടിയുണ്ടകൾ എന്നിവ ഉൾപ്പടെയുള്ള സ്‍ഫോടക വസ്‌തുക്കൾ പിടികൂടി പഞ്ചാബ് പോലീസ്.
ഡ്രോൺ ഉപയോഗിച്ചാണ് സ്‍ഫോടക വസ്‌തുക്കൾ രാജ്യാതിർത്തി കടത്തിയതെന്നും, പിടിച്ചെടുത്തവയിൽ അഞ്ച് ഹാൻഡ് ഗ്രനേഡുകളും, നൂറ് 9 എംഎം വെടിയുണ്ടകളും ഒരു ടിഫിൻ ബോംബും മൂന്ന് ഡിറ്റണേറ്ററുകളും ഉണ്ടെന്നും പോലീസ് പറയുന്നു.
2 കിലോഗ്രാം ആർഡിഎക്‌സ് ഉപയോഗിച്ചാണ് ഐഇഡി നിർമിച്ചിരിക്കുന്നത്. ഉപകരണത്തിൽ ഒരു സ്വിച്ചും ഘടിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ തീവ്രവാദ ഗ്രൂപ്പുകൾ പലയിടത്തും ബോംബ് സ്‍ഫോടനം നടത്താൻ പദ്ധതിയിടുന്നതായി പഞ്ചാബ് ഡിജിപി ദിനകർ ഗുപ്‌ത പറഞ്ഞു.
സമാന സാഹചര്യത്തിൽ ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ അതിർത്തിക്ക് അപ്പുറത്തുനിന്ന് ഡ്രോൺ ഉപയോഗിച്ച് നിക്ഷപിച്ച ആയുധങ്ങളും, വെടിയുണ്ടകളും സുരക്ഷാ സേന വെള്ളിയാഴ്‌ച കണ്ടെടുത്തിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചു വരികയാണ്.
Read Also: ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത് അഭിഭാഷകർ