ചെന്നൈ: ഓക്‌സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും. പ്ളാന്റ് തുറക്കുന്ന കാര്യ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി വിളിച്ചു. സ്‌റ്റെർലൈറ്റ് ഓക്‌സിജൻ പ്ളാന്റ് തുറക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ് യോഗം.
ഓക്‌സിജൻ ഉൽപാദനത്തിനായി തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ സുപ്രീംകോടതി അതൃപ്‌തി അറിയിച്ചിരുന്നു. പ്രാണവായു ലഭിക്കാതെ ജനം മരിക്കുമ്പോള്‍ പ്ളാന്റ് തുറക്കാന്‍ അനുവദിക്കാത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ നിലപാട്.
എന്നാൽ പാരിസ്‌ഥിതിക പ്രശ്‌നം കാരണം അടച്ചുപൂട്ടിയ സ്‌റ്റെര്‍ലൈറ്റ് പ്ളാന്റ് വീണ്ടും തുറക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. 2018 മെയില്‍ സ്‌റ്റെർലൈറ്റ് നിർമാണ പ്ളാന്റിന് എതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Read Also: ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു