മഞ്ചേരി ആകാശവാണി നിലയം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി

By Staff Reporter, Malabar News
PK Kunhalikutty
Ajwa Travels

മലപ്പുറം: മഞ്ചേരി എഫ്എം നിലയം ചിലവ് ചുരുക്കലിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള പ്രസാര്‍ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നിലയത്തെ കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനല്‍ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്ന് പറഞ്ഞ കുഞ്ഞാലികുട്ടി നടപടി പുനഃപരിശോധിക്കണം എന്ന് കേന്ദ്ര പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറോട് കത്തിലൂടെ ആവശ്യപ്പെട്ടതായി പറഞ്ഞു.

നിലവില്‍ പുലര്‍ച്ചെ തുടങ്ങുന്ന പരിപാടികള്‍ രാത്രി വൈകിയും നീളുന്ന രീതിയിലാണ് നിലയം പ്രവര്‍ത്തിക്കുന്നത്. മഞ്ചേരി ആകാശവാണി നിലയത്തിന് വലിയൊരു വിഭാഗം ജനങ്ങള്‍ ശ്രോതാക്കളായി ഉണ്ടെന്നും നിരവധി കലാകാരന്‍മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും വലിയ അവസരങ്ങളാണ് നിലയം കഴിഞ്ഞ കാലങ്ങളില്‍ ഉറപ്പാക്കിയതെന്നും എംപി പറഞ്ഞു. മാത്രവുമല്ല പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും നിലയം മുന്നിട്ട് നിന്നതായി എംപി വ്യക്‌തമാക്കി.

പരിപാടികള്‍ വെട്ടിച്ചുരുക്കി നിലയത്തെ കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനല്‍ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും നടപടി പുനഃപരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Malabar News: മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്‌ഥാനാര്‍ഥി ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ നിയമനടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE