കോഴിക്കോട്: കോവിഡ് വ്യാപിച്ചതോടെ സർവീസ് മുടങ്ങിയ ടൂറിസ്‌റ്റ് മേഖലയിലെ വാഹനങ്ങളെ അണിനിരത്തി ജില്ലയിൽ പ്രതിഷേധം. കടുത്ത പ്രതിസന്ധിയിലായ കോൺട്രാക്‌ട് കാരിജ് ഉടമകളെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്‌ട് കാരിജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന വ്യാപകമായി വാഹനച്ചങ്ങല തീർത്തു.
ഇതിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്‌ഷനിൽ നടന്ന വാഹനച്ചങ്ങല സംഘടനയുടെ രക്ഷാധികാരി സി നരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് റഫീഖ് ചുങ്കം അധ്യക്ഷത വഹിച്ചു. 10 മിനിറ്റ് വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിട്ടായിരുന്നു സമരം. രാമനാട്ടുകര വൈദ്യരങ്ങാടി മുതൽ അഴിയൂർ വരെ വാഹനങ്ങളുടെ നീണ്ടനിര ഉണ്ടായി.
സിസി പെർമിറ്റ് പ്രതിസന്ധി പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക, ഉപാധിരഹിത വായ്‌പ നൽകുക, വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ജപ്‌തി നടപടികൾ ഒഴിവാക്കുക, റോഡ് നികുതി അടുത്ത മാർച്ച് വരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധകർ ഉന്നയിച്ചു.
Also Read: പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ