കോഴിക്കോട്: പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. 2019ൽ നടന്ന കേസിൽ കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്.
2019 ആഗസ്‌റ്റ് എട്ടിനാണ് ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ എസ്ഐ ജിഎസ് അനില്‍ അറസ്‌റ്റിലായത്. അനിലിനെതിരെ ബലാൽസംഗം, മർദ്ദനം, തട്ടിക്കൊണ്ട് പോകൽ, പിടിച്ച് പറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
അനിൽ പല തവണ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യമൊഴി നൽകിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ സമയത്ത് മൊഴി മാറ്റിയതോടെയാണ് അനിലിനെ കുറ്റ വിമുക്‌തനാക്കി കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടത്.
Read Also: കെഎം ഷാജിക്ക് എതിരായ കേസ്; റിപ്പോർട് സമർപ്പിക്കാൻ 10 ദിവസം അനുവദിച്ച് കോടതി