കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ മരണം 30 കടന്നു. 70 ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്‌ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറൻ കാബൂൾ പുലെ ഖോഷ്‌കിലെ കൗസർ ഇ-ദാനിഷ് വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാണ് ചാവേർ ശ്രമിച്ചതെന്ന് അഫ്‌ഗാൻ ദേശീയ സുരക്ഷാ ഡയറക്‌ടറേറ്റ് അറിയിച്ചു.
Also Read: കാബൂളില്‍ ബോംബ് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
തീവ്രവാദ സംഘടനയായ ഐഎസ് ചാവേർ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് താലിബാൻ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഷിയാ ഭൂരിപക്ഷ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് കാബൂളിലെ മറ്റൊരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 12 ലധികം വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്.