ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നേരിട്ടുള്ള നടപടികൾ നിർത്തിവച്ചിരുന്ന സുപ്രീം കോടതി പഴയപടി തുറക്കാൻ തീരുമാനം. ഇതേ തുടർന്ന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ രാജ്യത്തെ കോടതികളിൽ നേരിട്ടുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
രാജ്യത്ത് കോവിഡ് രൂക്ഷമായ കഴിഞ്ഞ മാർച്ച് മുതലാണ് കോടതി അടച്ചിട്ടത്. തുടർന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് കേസുകൾ പരിഗണിച്ചിരുന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ എല്ലാ കോടതികളും വീഡിയോ കോൺഫറൻസ് വഴി കേസുകൾ പരിഗണിക്കാൻ തുടങ്ങി.
നിലവിൽ രാജ്യത്തെ കോവിഡ് സ്‌ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടികൾ പഴയപടിയാക്കാൻ തീരുമാനിച്ചത്. കൂടാതെ വീഡിയോ കോൺഫറൻസ് വഴി കേസുകൾ പരിഗണിക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകളും ഇതിന് കാരണമാണ്. രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ കോടതി പ്രവർത്തിക്കൂ എന്നും അധികൃതർ വ്യക്‌തമാക്കി.
Read also: കാബൂളിൽ കൊല്ലപ്പെട്ടത് 13 സൈനികർ; തിരിച്ചടിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്