ന്യൂഡെല്‍ഹി : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ആയിരുന്ന ദിശ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഒരാഴ്‌ച കഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പൊതുപ്രവര്‍ത്തകയായ പുനീത് കൗര്‍ ധാന്‍ഡെയാണ് ദിശയുടെ മരണം അന്വേഷിക്കാന്‍ സിബിഐക്ക് ചുമതല നല്‍കണമെന്ന ആവശ്യവുമായി ഹരജി സമര്‍പ്പിച്ചത്. പുനീതിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്നാണ് ഹരജി ഒരാഴ്‌ചക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയത്.
നടന്‍ സുശാന്തിന്റെയും ദിശയുടെയും മരണത്തില്‍ ബന്ധമുണ്ടെന്നാണ് ഹരജിയില്‍ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് മുംബൈയിലെ ഫ്ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്നും ദിശ താഴേക്ക് വീണ് മരിച്ചത്. അതിന് ശേഷം ജൂണ്‍ പതിനാലാം തീയതി സുശാന്തിനെ തന്റെ വീടിനുള്ളില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read also : സ്വർണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദ ബന്ധം; വെളിപ്പെടുത്തി എൻഐഎ