തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധനയിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന് പുറപ്പെടുവിക്കും. ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ കൊളേജുകൾക്ക് നിശ്‌ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി പുറപ്പെടിവിച്ച ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയിലാണ് ഇന്ന് വിധി പറയുക.
ഫീസ് നിർണായ സമിതി നിശ്‌ചയിച്ചത് പ്രകാരം 2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ 5 മുതൽ 6 ലക്ഷം രൂപ വരെയാണ് ഫീസ്. എന്നാൽ സമിതിയുടെ തീരുമാനത്തിൽ അപാകതയുണ്ടെന്നും, ഫീസ് 11 ലക്ഷം മുതൽ 17 ലക്ഷം വരെ ഉയർത്തണമെന്നും ആവശ്യപ്പെട്ട് സ്വാശ്രയ മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു.
മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. തുടർന്ന് ഫീസ് വർധിപ്പിക്കാനുള്ള അനുമതി സ്വാശ്രയ കോളേജുകൾക്ക് ലഭിച്ചു. എന്നാൽ ഇതിനെ ശക്‌തമായി എതിർത്തുകൊണ്ട് സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്‌റ്റിസ് എൽ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക.
Read also : തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ