സിവിൽ സർവീസ് പരീക്ഷ എഴുതാൻ അധിക അവസരം; പ്രശ്‌നം ആരാഞ്ഞ് സുപ്രീംകോടതി

By Team Member, Malabar News
civil service
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിന്നിരുന്ന സമയത്ത് നടന്ന സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്ത ആളുകൾക്കായി ഒറ്റത്തവണ അധിക അവസരം നൽകുന്നതിൽ തെറ്റ് എന്താണെന്ന് വ്യക്‌തമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതെ പോയ ആളുകൾക്കാണ് ഒറ്റത്തവണ കൂടി അവസരം നൽകാനുള്ള നീക്കം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിങ്കളാഴ്‌ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. നിർദേശം പ്രകാരം അധിക അവസരം നൽകിയാൽ എത്ര ഉദ്യോഗാർഥികൾ പരീക്ഷയെഴുതാൻ ഉണ്ടാകുമെന്നും യുപിഎസ്‍സി നിലവിൽ വന്ന ശേഷം ഇത്തരം ഇളവ് എപ്പോഴെങ്കിലും നൽകിയിട്ടുണ്ടോയെന്നും തിങ്കളാഴ്‌ചക്കകം അറിയിക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്.

അധിക അവസരം നൽകുന്നതിന് പ്രായപരിധിയാണ് പ്രശ്‌നമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. എന്നാൽ അധിക അവസരം നൽകുന്നത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള പ്രശ്‌നമെന്നും, അത് ഒറ്റതവണത്തേക്ക് മാത്രമാണെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.

Read also : സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE