ന്യൂഡെൽഹി: സുപ്രീം കോടതി സിറ്റിങ് ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസുമായ ജസ്‌റ്റിസ് മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. ക്യാൻസർ ബാധിതനും കൂടിയായിരുന്ന ഇദ്ദേഹത്തിന് അടുത്തിടെ വൈറൽ ന്യുമോണിയ ബാധിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശനിയാഴ്‌ച രാത്രിയോടെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.
1958 മെയ് അൻസിന് കർണാടകയിലാണ് മോഹൻ എം ശാന്തനഗൗഡർ ജനിച്ചത്. 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി ചേർന്നു. 2003ൽ കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്‌ജിയായി നിയമിതനായ ഇദ്ദേഹം 2004 സെപ്റ്റംബറിൽ സ്‌ഥിരം ജഡ്‌ജിയായി.
പിന്നീട് കേരള ഹൈക്കോടതിയിലേക്ക് മാറിയ ശാന്തനഗൗഡർ ഇവിടെ 2016 ഓഗസ്‌റ്റ് ഒന്നിന് ആക്‌ടിങ് ചീഫ് ജസ്‌റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബർ 22ന് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി. 2017 ഫെബ്രുവരിയിലാണ് ഇദ്ദേഹം സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനായത്.
Also Read: ‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്