ന്യൂഡെൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ഈ മാസം 10ആം തീയതി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെഎം ജോസഫ് എന്നിവരും ഈ ബെഞ്ചിൽ അംഗങ്ങൾ ആയിരിക്കും.
കേസിൽ പിണറായി വിജയനെയും, രണ്ട് ഉദ്യോഗസ്‌ഥരെയും കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുകൊണ്ട് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്‌ഥരുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി സുപ്രീം കോടതി ലാവ്‌ലിൻ കേസിലെ ഹരജികൾ പരിഗണിച്ചത്.
കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ പിണറായി വിജയനെതിരെ കൂടുതൽ തെളിവുകൾ ക്രൈം നന്ദകുമാർ കൈമാറിയിരുന്നു. കേസ് അട്ടിമറിക്കാൻ 2 ജഡ്‌ജിമാർ കൂട്ടുനിന്നെന്നും, ഇതിന് പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്‌ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്‌ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Read also : ഇ- റുപ്പി; പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി കേന്ദ്രസർക്കാർ