കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നതായി പരാതി. ക്രൂഡ് ബോംബും കല്ലും ഉപയോഗിച്ച് അക്രമിച്ചെന്നാണ് ആരോപണം. റാലിയില്‍ പങ്കെടുക്കാന്‍ ഹെറിയയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പോകുന്ന വഴിയായിരുന്നു അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും ഏതാനും വാഹനങ്ങള്‍ക്കും നാശമുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ബിജെപിയുടെ വാദം തൃണമൂല്‍ കോൺഗ്രസ് തള്ളി. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
സുവേന്ദുവിനെതിരെ നന്ദിഗ്രാമില്‍ മൽസരിക്കുമെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുവേന്ദുവിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ റാലി നടത്താന്‍ ബിജെപി തീരുമാനിച്ചത്.
Read also: ഗോവക്കാർ കേരളത്തെ കണ്ടുപഠിക്കണം; ഉപദേശവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്