ബംഗളുരു: കാര്‍ഷിക സമരത്തിനിടെ ജീവൻ വെടിയേണ്ടി വന്നവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. തെലുങ്കാന മുനിസിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍-നഗര വികസന വകുപ്പ് മന്ത്രി കെടി രാമറാവുവിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം. സമരത്തിനിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
കൂടാതെ സമരത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട ഓരോ കർഷകന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം നൽകണമെന്നും അവരുടെമേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ നിലപാടിനെ അഭിനന്ദിച്ചു കൊണ്ടുള്ള കെടി രാമറാവുവിന്റെ ട്വീറ്റാണ് പ്രകാശ് രാജ് പങ്കുവച്ചത്. കർഷക സമരം തുടങ്ങിയതു മുതൽ കർഷകരോടൊപ്പം നിൽക്കുന്ന വ്യക്‌തിയാണ് പ്രകാശ് രാജ്.
Read also: ഡെൽഹി സന്ദർശനം; പ്രധാനമന്ത്രിയെ കാണുമെന്ന് മമതാ ബാനർജി