ചെന്നൈ: തമിഴ്‌നാട്ടിൽ 12,110 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് എഐഎഡിഎംകെ സർക്കാർ അറിയിച്ചു. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ആവശ്യമായ സാമ്പത്തിക വിഹിതം സർക്കാർ നൽകുമെന്നും നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.
വാഗ്‌ദാനങ്ങൾ നിറവേറ്റുന്ന ഒരേയൊരു പാർട്ടി എഐഎഡിഎംകെ ആണെന്നും പ്രഖ്യാപനത്തിന് പിന്നാലെ പളനിസ്വാമി അവകാശപ്പെട്ടു. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ റദ്ദാക്കുമെന്നാണ് പ്രഖ്യാപനം. മൊത്തം 16.43 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
Also Read: കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന