ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹനവിഭാഗത്തെ പ്രത്യേക കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകൾ അനുമതി നൽകി. മാർച്ച് അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 99.409 ശതമാനം ഓഹരിയുടമകളും ഇതിനെ അനുകൂലിച്ചതായി കമ്പനി അറിയിച്ചു. ആകെ 215.41 കോടി വോട്ടുകളാണ് പോൾ ചെയ്‌തത്. ഇതിൽ 215.32 കോടിയും മാറ്റത്തെ അനുകൂലിച്ചു.
ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാവാഹന വ്യവസായത്തിന്റെ മൂല്യം 9417 കോടി രൂപയുടേതാണെന്നും കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്. ആഭ്യന്തര യാത്രാവാഹന വിഭാഗത്തെ പ്രത്യേകമാക്കുന്ന നടപടി മേയ്-ജൂൺ മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യാത്രാവാഹന വിഭാഗത്തിന് പുതിയ പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നതായി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
വിപണിയിൽ പുതിയ പങ്കാളിത്തം ഉറപ്പാക്കാനാണ് പ്രത്യേക കമ്പനി രൂപീകരിക്കുന്നത്. പങ്കാളിത്തം സംബന്ധിച്ച് വിവിധ കമ്പനികളുമായി ചർച്ചകൾ നടന്നു വരുന്നതായും ഇക്കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ലെന്നും കമ്പനിയുടെ മേധാവി അറിയിച്ചിരുന്നു.
Read Also: ‘അമേരിക്കന്‍ പണ്ഡിറ്റി’ലൂടെ ബോളിവുഡിലേക്ക് പറക്കാൻ മഞ്‌ജു വാര്യര്‍