തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്‌ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളെടുക്കണം. നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്‌ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്‌ടി ഓഫിസിലും പോലീസ് സ്‌റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കണം; മുഖ്യമന്ത്രി യോഗത്തില്‍ വ്യക്‌തമാക്കി.
ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്‌ഥാന ജിഎസ്‌ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Most Read: കൊച്ചിയില്‍ പിടികൂടിയത് ലൈസൻസില്ലാത്ത തോക്കുകള്‍; 18 പേര്‍ അറസ്‍റ്റില്‍