മദ്യശാലകള്‍ തുറക്കുമ്പോൾ ആരാധനാലയങ്ങളെ മാറ്റിനിറുത്തുന്നത് അനീതി; സമസ്‌ത കോര്‍ഡിനേഷന്‍

By Desk Reporter, Malabar News
Samastha Dharma Samaram At Malapuram
ധര്‍മസമരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാത്തലത്തിൽ രോഗ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്‌ഡൗണിൽ ഇളവനുവദിച്ചുള്ള ഉത്തരവില്‍ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമസ്‌ത മലപ്പുറം ജില്ലാ കോഡിനേഷന്‍ ആവശ്യപ്പെട്ടു.

അവശ്യവസ്‌തുക്കളുടെ വിൽപനക്കുപുറമെ മദ്യശാലകള്‍ പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന പരിധിയില്‍പ്പെടുത്തി. സര്‍ക്കാര്‍സ്വകാര്യ സ്‌ഥാപനങ്ങളിൽ നിശ്‌ചിത ശതമാനം കണക്കാക്കി പ്രവർത്തിക്കാൻ അനുവദിക്കുന്നു. പൊതുഗതാഗതം ആരംഭിക്കുന്നു. എന്നിട്ടും, പൂര്‍ണ ശുചിത്വം ആരാധനയുടെ തന്നെ ഭാഗമായ ആരാധനാലയങ്ങളെ അവഗണിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിശ്വാസികളും ആരാധനാകേന്ദ്ര കമ്മിറ്റികളും സൗകര്യങ്ങളുണ്ടാക്കിയിട്ടും ആരാധനാലയങ്ങളെ പടിക്ക് പുറത്ത് നിറുത്തുന്നത് ന്യായീകരിക്കാനാവില്ല. ആരാധനാലയങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും വിശ്വാസികളുടെ അവകാശങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടും കളക്‌ടറേറ്റിന് മുന്നില്‍ ജില്ലാ നേതാക്കള്‍ ധര്‍മസമരം നടത്തി.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌ത ധര്‍മസമരത്തിൽ സമസ്‌ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് അധ്യക്ഷനായി. സമസ്‌തയുടെ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും ധര്‍മസമരത്തിൽ സംബന്ധിച്ചു.

Bars are open, shrines are locked, this is Injustice; Samastha
മുഖ്യമന്ത്രിക്കുള്ള നിവേദനം പാണക്കാട് സയ്യിദ് ഹമദീലി ശിഹാബ് തങ്ങള്‍ ജില്ലാ കളക്‌ടർക്ക്‌ കൈമാറുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് സമീപം

വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകാനുളള നിവേദനം പാണക്കാട് സയ്യിദ് ഹമദീലി ശിഹാബ് തങ്ങള്‍ സിവിൽ സ്‌റ്റേഷനിലെത്തി ജില്ലാ കളക്‌ടർക്ക് കൈമാറി.

Most Read: ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണം; സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേലിന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE