ന്യൂഡെൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഹിറ്റ്‌ലര്‍ ജര്‍മനിയെ തകര്‍ത്തില്ലാതാക്കിയത് പോലെയാണ് ബിജെപി ഇന്ത്യയെ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഘട്ടമെത്തിയപ്പോള്‍ ഹിന്ദു മതം അപകടത്തിലാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാനുള്ള തന്ത്രമാണ് ബിജെപിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
“തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തി. ഇപ്പോള്‍ ബിജെപിയിലെ എല്ലാവരും പറയും ഹിന്ദുമതം അപകടത്തിലാണ്. അതിനെ രക്ഷിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന്. ഹിറ്റ്ലര്‍ ചെയ്‌തത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. ഹിറ്റ്ലര്‍ ജർമനിയെ നശിപ്പിച്ചതുപോലെ ബിജെപി ഇന്ത്യയെ നശിപ്പിക്കുകയാണ്,” – അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ പൃഥ്വിപൂര്‍, റായ്‌ഗാവ് (എസ്‌സി), ജോബത്ത് (എസ്‌ടി) എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്‌വിജയ സിംഗിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം നവംബര്‍ 2നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഉണ്ടാവുക.
Most Read: കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു