വിവാഹത്തിനായി നീക്കിവച്ച 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിന് നൽകി വധു

By Desk Reporter, Malabar News
The bride gave Rs 75 lakh for the construction of a girls' hostel
Ajwa Travels

ജയ്‌പൂർ: വിവാഹത്തിനായി നീക്കിവച്ച തുക പെൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിനായി നൽകാൻ പിതാവിനോട് ആവശ്യപ്പെട്ട് വധു. ബാർമർ നഗരത്തിലെ കിഷോർ സിം​ഗ് കാനോദിന്റെ മകൾ അഞ്‌ജലി കൻവറാണ് മാതൃകാപരമായ ഈ തീരുമാനം കൈകൊണ്ടത്.

നവംബർ 21നായിരുന്നു അഞ്‌ജലിയും പ്രവീൺ സിംഗുമായുള്ള വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ അഞ്‌ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്‌ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്‌റ്റൽ നിർമാണത്തിനായി നൽകണമെന്ന മകളുടെ ആഗ്രഹത്തിനൊപ്പം പിതാവ് കിഷോർ സിം​ഗ് കാനോദും നിന്നു.

തുടർന്ന് സ്‌ത്രീധനമായി നൽകാൻ മാറ്റിവെച്ചിരുന്ന 75 ലക്ഷം രൂപ ഹോസ്‌റ്റൽ നിർമാണത്തിലേക്ക് നൽകി. സംഭവത്തെ കുറിച്ച് വന്ന പത്രവാർത്ത ബാർമറിലെ ത്രിഭുവൻ സിംഗ് റാത്തോഡ് എന്നയാൾ‌ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുന്ന അഞ്‌ജലിയുടെ ഈ തീരുമാനത്തെ സമൂഹമാദ്ധ്യമങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്‌ജലി അറിയിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് എല്ലാവരും അഞ്‌ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്.

Most Read:  അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE