കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്‌റ്റിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും വ്യാഴാഴ്‌ച അറസ്‌റ്റിലായ രണ്ടുപേര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.
അടിവസ്‌ത്രം അഴിപ്പിച്ചെന്ന കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ആയൂര്‍ മാര്‍ത്തോമാ കോളേജിലെ അധ്യാപകനും കോ- ഓര്‍ഡിനേറ്ററും വ്യാഴാഴ്‌ച രാവിലെ കേസില്‍ അറസ്‌റ്റിലായിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ അറസ്‌റ്റിലായ രണ്ട് ശുചീകരണ തൊഴിലാളികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവര്‍ ജാമ്യം തേടി ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്. അതിനാല്‍ കടയ്‌ക്കല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ഇവരും വൈകാതെ കടയ്‌ക്കല്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.
കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജില്‍ നടന്ന നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്നാണ് പരാതി. ആദ്യം ഒരു വിദ്യാര്‍ഥിനിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ