ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ പണത്തിന്റെ കണക്ക് പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. ഇങ്ങനെ വരുന്ന പണത്തിന് കൃത്യം കണക്കുണ്ടാകണമെന്നും ഇവ കേന്ദ്രം വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
‘ചൈനയില്‍ നിന്നും പാകിസ്‌ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമടക്കം പിഎം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ സംഭാവനകളെക്കുറിച്ചുള്ള വളരെ സങ്കീര്‍ണമായ കേസ്. ചോദ്യം പ്രധാനമന്ത്രിയോടാണ്; എന്തുകൊണ്ടാണ് ഇന്ത്യന്‍ എംബസികള്‍ പരസ്യപ്പെടുത്തുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്‌തത്? എന്തുകൊണ്ടാണ് നിരോധിത ചൈനീസ് ആപ്പുകളില്‍ പിഎം കെയര്‍ ഫണ്ടിന്റെ പരസ്യം നല്‍കിയത്?’, സുര്‍ജേവാല ട്വീറ്റ് ചെയ്‌തു.
വിദേശ സംഭാവന റെഗുലേഷന്‍ ആക്‌റ്റിന്റെ പരിധിയില്‍ ഈ ഫണ്ടിനെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഫണ്ട് സിഎജിയോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ ഓഡിറ്റിന് വിധേയമാകുന്നില്ലെന്നും ഇക്കാര്യം കേന്ദ്രം വ്യക്‌തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: ഇഡി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ ആംനെസ്‌റ്റിക്ക് അനുമതി