സ്വപ്‌ന സുരേഷിന് എതിരെ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി

By Staff Reporter, Malabar News
Malabarnews_swapna suresh
സ്വപ്‍ന സുരേഷ്
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ കേസിലെ കൂട്ടുപ്രതി സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു.

കോഫെപോസ റദ്ദാക്കിയെങ്കിലും എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്‌ന സുരേഷിന് ജയിൽ മോചിതയാകാനാകില്ല. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്‌റ്റംസ് ശുപാർശയിലായിരുന്നു സ്വപ്‌ന സുരേഷിനെ കൊഫെപോസ ബോർഡ് 1 വർഷത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചത്. സ്വപ്‌നക്ക് പുറമെ സന്ദീപ് നായർ, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കിയിരുന്നു.

കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്‌നയുടെ മാതാവ് കുമാരി പ്രഭ ഹൈക്കോടതിയെ സമീപിച്ചു. ഈ വകുപ്പ് ചുമത്താൻ ചൂണ്ടികാട്ടിയ കാരണങ്ങൾക്ക് അനുബന്ധ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം. തുടർച്ചയായി സ്വർണക്കടത്ത് നടത്തിയെന്നത് മൊഴികൾ മാത്രമാണെന്നും എതിർഭാഗം വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തടങ്കൽ റദ്ദാക്കിയത്.

സ്വപ്‌നയുടെ കരുതൽ തടങ്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കസ്‌റ്റംസ് ശ്രമം തുടങ്ങുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. കൊഫെപോസ റദ്ദായെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇവർക്ക് ഉടൻ പുറത്തിറങ്ങാനാകില്ല. കേസിൽ യുഎപിഎ ചോദ്യം ചെയ്‌ത്‌ സ്വപ്‌ന നൽകിയ ഹരജി ഹൈക്കോടതി ഈമാസം 22ന് പരിഗണിക്കും.

Read Also: കെഎഎസ് റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു; ഫലം മൂന്ന് സ്ട്രീമുകളിലായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE