പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും

By Staff Reporter, Malabar News
pallikkara-overbridge
Ajwa Travels

കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ്‌ വൈകിയത്‌. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ചു. നിര്‍മാണത്തിലെ പ്രധാന ഘട്ടമായ കോമ്പോസിറ്റ്‌ ഗർഡർ സ്‌ഥാപിക്കലാണ് ലോക്ക്ഡൗണ്‍ കാരണം തടസപ്പെട്ടത്.

ചെന്നൈയില്‍ നിന്നാണ് ഗർഡർ എത്തിക്കേണ്ടത്. 10 എണ്ണത്തിൽ രണ്ട് ഗർഡർ മാത്രമാണിപ്പോൾ എത്തിച്ചിട്ടുള്ളത്. ബാക്കി എട്ടെണ്ണം ചെന്നൈയിൽ നിന്നും എത്തിക്കാനുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടിയതാണ് ഇത് വൈകാൻ പ്രധാന കാരണം. ഒരു ഗർഡര്‍ തന്നെ പത്ത് ഭാഗമായിട്ടാണ് കൊണ്ടുവരേണ്ടത്. നിലവില്‍ പാളത്തിന് ഇരുവശത്തും പകുതി ഭാഗത്തോളം ടാറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

റെയില്‍വേ പാളത്തിന് പടിഞ്ഞാറുവശത്തെ തൂണുകള്‍ക്ക് മുകളിലെ സ്‌റ്റീല്‍ ഗർഡര്‍ സ്‌ഥാപിക്കലും സ്ളാബിടലും കഴിഞ്ഞു. എറണാകുളത്തെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് പാലം പണിയുന്നത്. 50.49 കോടി രൂപ ചിലവിടുന്ന പാലം 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് നിര്‍മിക്കുക. പിന്നീട് ആറുവരിയാക്കാന്‍ കഴിയും വിധമാണിത്.

Read Also: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE