തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയായി ഉയർന്നതായി സംസ്‌ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. 2010-11 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാൻ കാരണമായതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, സാമ്പത്തിക സ്‌ഥിതിയിൽ ധവളപത്രം ഇറക്കില്ലെന്നും ബാധ്യതകൾ തുടർന്നു മുന്നോട്ട് പോക്കിന് തടസമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണത്തിൽ പറയുന്നത്. ആഭ്യന്തര ഉൽപാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും സർക്കാർ അറിയിച്ചു.
ധനമന്ത്രി കെഎൻ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്‌ണനാണ് സഭയിൽ വിശദീകരണം നൽകിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കടം കുറവാണെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ അവസ്‌ഥാ ശ്രീലങ്കയ്‌ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ ശ്രീലങ്കയുമായി സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി താരതമ്യം ചെയ്യരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Read Also: പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ജഡ്‌ജി ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറി