വിജയത്തിലേക്ക് നയിച്ചത് കോവിഡിനെതിരായ പോരാട്ടം; ജസിന്‍ഡ ആര്‍ഡേന്‍

By Staff Reporter, Malabar News
jacinda-ardern
Ajwa Travels

ഓക്ക്ലാന്‍ഡ്: കൊറോണ വൈറസിനെ ഇല്ലാതാക്കാനും സമ്പദ് വ്യവസ്‌ഥയെ ഉയര്‍ത്തി കൊണ്ടുവരാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ജസിന്‍ഡ ആര്‍ഡേന്‍. മൂന്നാഴ്‌ചക്കുള്ളില്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാര്‍ച്ച് അവസാനത്തോടെ കര്‍ശനമായ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കിക്കൊണ്ട് കോവിഡ് വ്യാപനം തടയുന്നതിനായി ജസിന്‍ഡ ആര്‍ഡെന്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ജനപ്രീതി ഉയരുന്നതിന് കാരണമായിട്ടുണ്ട്. കോവിഡിനെ പിടിച്ചു കെട്ടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ ആഗോള തലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടി 27 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ജസിന്‍ഡ പ്രതിനിധാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടി 49 ശതമാനത്തിലേറെ വോട്ടുകളുടെ പിന്തുണയോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് നേടാന്‍ കഴിഞ്ഞതെന്നും ജസിന്‍ഡ ആര്‍ഡേന്‍ പറഞ്ഞു.

മാത്രവുമല്ല, പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച ഭൂരിപക്ഷം, 24 വര്‍ഷം മുന്‍പ് ന്യൂസിലന്‍ഡ് ആനുപാതിക വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കിയതിന് ശേഷം ഏതൊരു പാര്‍ട്ടിയും നേടുന്ന ആദ്യ നേട്ടം കൂടിയാണ്.

2017 ലാണ് ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി 40 കാരിയായ ജസിന്‍ഡ അധികാരത്തിലെത്തിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കുമോ എന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു ജസിന്‍ഡ ആര്‍ഡേന്റെ മറുപടി.

Read Also: രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE