ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്‌ഥാന രഹിതമായ ആരോപണങ്ങളാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ ലഹരികടത്തുകേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബാങ്ക് കാര്‍ഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ അടുത്ത തിങ്കളാഴ്‌ചയും വാദം തുടരും. പ്രതിഭാഗം അഭിഭാഷകന്റെ വാദം പൂർത്തിയായ ശേഷം ഇഡിയുടെ മറുപടി വാദവും നടക്കും. ഇത് പതിനൊന്നാം തവണയാണ് കേസ് കർണാടക ഹൈകോടതിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ അറസ്‌റ്റിലായ ബിനീഷ് 239 ദിവസമായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്.
Most Read: മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ; പദ്ധതിയുമായി കർണാടക