മുംബൈ: ശിവസേന വിമതർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ. വിട്ടുപോയവരോട് എനിക്ക് എന്തിന് വിഷമം തോന്നണം എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്‌ചയിൽ ആയിരുന്നു ഉദ്ധവിന്റെ പ്രസ്‌താവന. കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച വെർച്വൽ ആയി നടത്തിയത്.
ശിവസേനയിൽ നിന്ന് പുറത്തു പോകുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നവർ ഇന്ന് ‘ഓടിപ്പോയി’ എന്ന് അദ്ദേഹം പറഞ്ഞു. “ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ നിങ്ങൾക്ക് എത്ര ദൂരം പോകാൻ കഴിയും,” തന്നെ ഉപേക്ഷിച്ച എംഎൽഎമാരെ ലക്ഷ്യമിട്ട് താക്കറെ ചോദിച്ചു.
“നിങ്ങൾക്ക് മരങ്ങളുടെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുകളയാം, പക്ഷേ നിങ്ങൾക്ക് വേരുകൾ നശിപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. “ഏക്‌നാഥ് ഷിൻഡെക്ക് വേണ്ടി ഞാൻ എല്ലാം ചെയ്‌തു. ഞാൻ വഹിച്ചിരുന്ന വകുപ്പ് അദ്ദേഹത്തിന് നൽകി,” താക്കറെ പറഞ്ഞു.
Most Read: പരമേശ്വരൻ അയ്യരെ നീതി ആയോഗ് സിഇഒ ആയി നിയമിച്ചു