70,000 ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് നൽകുമെന്ന് സർക്കാർ

By Staff Reporter, Malabar News
K Fon Project
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ളി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന്റെ എല്ലാ ഫണ്ടും കെ-ഫോണിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ-ഫോണ്‍ തിരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക സേവന ദാതാക്കളെ ഉപയോഗിച്ച് കണക്ഷന്‍ നല്‍കാനാണ് നിര്‍ദ്ദേശം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സ്വപ്‌ന പദ്ധതിയായ കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്‌ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങളെ ഇതിനായി തിരഞ്ഞെടുത്തു. ഒരു മണ്ഡലത്തിലെ 500 പേര്‍ക്ക് വീതമാണ് സൗജന്യ കണക്ഷന്‍ നല്‍കുക. എല്ലാ തദ്ദേശഭരണ സ്‌ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഒരാള്‍ക്ക് കണക്ഷന്‍ നല്‍കാന്‍ 5000 രൂപയും പ്രതിമാസ ചെലവായി 300 രൂപയും ചിലവാകുമെന്നാണ് കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇതിലൂടെ കണക്ഷന്‍ നല്‍കാനായി മാത്രം 35 കോടി രൂപ ചിലവാകും. ഇതിനു പുറമെ ഒരു മാസം 2.1 കോടി പ്രതിമാസ ചിലവായി വേണ്ടി വരുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ഫണ്ട് ഒരു തടസമല്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കുകയായിരുന്നു.

കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന്റെ പക്കല്‍ കെ-ഫോണിനായി നല്‍കിയ എല്ലാ ഫണ്ടും ഇതിനായി ചിലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ-ഫോണ്‍ തിരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ നിന്നും പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കണക്ഷന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കണം. കെ-ഫോണിന്റെ പോസ്‌റ്റില്‍ നിന്നായിരിക്കണം കണക്ഷന്‍ നല്‍കേണ്ടതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഫ് സിന്‍ഹ നിര്‍ദ്ദേശം നല്‍കി.

Read Also: ട്വന്റി-20 അനുഭാവികളോട് വോട്ട് ചോദിച്ച് എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE