ലണ്ടൻ: ടി-20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ളണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യയ്‌ക്ക് ഏകദിന പരീക്ഷണം. ഇംഗ്ളണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്‌ക്ക് ചൊവ്വാഴ്‌ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതലാണ് മൽസരം. ഇംഗ്ളണ്ടിന്റെ ആക്രമണാത്‌മക ക്രിക്കറ്റിനെ അതേരീതിയില്‍ എതിരിട്ടുകൊണ്ടാണ് മൂന്നു മൽസരങ്ങളുടെ ടി-20 പരമ്പരയില്‍ ഇന്ത്യ രണ്ടു ജയം നേടിയത്.
ജോസ് ബട്ട്ലർ നായകപദവി ഏറ്റെടുത്തശേഷം ഇംഗ്ളണ്ടിന്റെ ആദ്യ ഏകദിന പരമ്പരയാണിത്. ഈയിടെ സമാപിച്ച ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ വിജയം നേടിക്കൊടുത്ത ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയവര്‍കൂടി എത്തുന്ന ഇംഗ്ളണ്ട് ടീം അതിശക്‌തമാണ്. പരിക്കിലുള്ള വിരാട് കോഹ്‌ലി കളിക്കാന്‍ സാധ്യതയില്ല.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കോപ്പം ശിഖര്‍ ധവാനുമുണ്ട്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമുണ്ട് ടീമിൽ. പേസ് ബൗളര്‍മാരായി ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ്, ശാര്‍ദൂല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും, സ്‌പിൻ വിഭാഗത്തില്‍ യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ചേരുന്നു.
Read Also: രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി