തിരുവനന്തപുരം: ‘ദി കേരള സ്‌റ്റോറി’ക്കെതിരെ സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് മുസ്‌ലിം ലീഗ് സെൻസർ ബോർഡിന് പരാതി നൽകിയിരിക്കുന്നത്. സിനിമ തടയണമെന്നാണ് ലീഗിന്റെ ആവശ്യം.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമായി സിനിമയിൽ കാണിക്കുന്നുവെന്നാണ് ലീഗ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ലീഗ് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. നേരത്തെ, സിനിമയുടെ ടീസറിനും ട്രെയിലറിനും എതിരെ ലീഗ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതൊരു സാങ്കൽപ്പിക കഥയാണെന്ന് സിനിമ തുടങ്ങും മുൻപ് എഴുതി കാണിക്കുമെന്ന് നിർമാതാവ് കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.
ഇതോടെയാണ് സിനിമക്ക് പ്രദർശനാനുമതി അനുവദിച്ചത്. എന്നാൽ, ചിത്രത്തിൽ സാങ്കൽപ്പികം എന്ന് കാണിക്കുന്നുണ്ടെങ്കിലും യഥാർഥ സംഭവം എന്ന നിലക്കാണ് മുസ്‌ലിംകൾക്കെതിരെ കാണിക്കുന്നത്. ഇത് ശരിയായ നടപടി അല്ലെന്നും സംവിധായകൻ, നിർമാതാവ്, അണിയറ പ്രവർത്തകർ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് ലീഗിന്റെ ആവശ്യം.
Most Read: ലഹരി ഉപയോഗം; സിനിമാ സൈറ്റുകളിൽ ഷാഡോ പോലീസിനെ നിയമിക്കും- കമ്മീഷണർ