മലപ്പുറം: മുസ്‌ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാൽ ഉണരുമെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗ് ഇപ്പോൾ ഉണർന്നിരിക്കുകയാണ്. പ്രധാന വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം മുസ്‌ലിം ലീഗിനെതിരെ തിരിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ശ്രമം നടത്തി. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് കോടിയേരി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ കൊണ്ട് ലീഗിനെ തളർത്താമെന്ന് സിപിഎം കരുതേണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ മതേതര മുഖം തകർക്കാനാകില്ല. സർക്കാരിന്റെ ദുരുദ്ദേശം ന്യൂനപക്ഷങ്ങൾ മനസിലാക്കിയതിന്റെ ജാള്യതയാണ് സിപിഎമ്മിനുള്ളത്. തെറ്റിനെ ന്യായീകരിക്കാതെ തിരുത്താനാണ് സിപിഎം ശ്രമിക്കേണ്ടത്. സിപിഎം നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെങ്കിൽ തമിഴ്‌നാട് സഖ്യം ഉപേക്ഷിക്കണ്ടേ എന്നും പിഎംഎ സലാം ചോദിച്ചു. മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Most Read: ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണം; മുല്ലപ്പള്ളി