തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, അത് അനുവദിക്കാൻ ആവില്ലെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. ഇതിന് വഴങ്ങില്ലെന്ന ശക്‌തമായ താക്കീതാണ് കേരളത്തിലെ ഇടതുപക്ഷം നൽകുന്നതെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
വികസനത്തെ പ്രക്രിയക്ക് കേരളത്തെ വിടരുത് എന്നതാണ് പ്രതിപക്ഷ നിലപാട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട ജനാധിപത്യ സമരത്തെ സർക്കാർ എതിർത്തില്ല. അതിന് പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്. വിഴിഞ്ഞത്ത് പുനരധിവാസം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്‌താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ല. എൽഡിഎഫിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ല. ആർക്ക് മുന്നിലും ഇടതുമുന്നണി വാതിൽ അടച്ചിട്ടില്ല. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവരെ സ്വാഗതം ചെയ്യുന്നു.
ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തിരഞ്ഞെടുപ്പോ രാഷ്‌ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടിട്ടല്ല. വിഴിഞ്ഞം വിഷയത്തിലടക്കം കോൺഗ്രസിന് ലീഗ് തിരുത്തിച്ചു. ഈ കാര്യങ്ങളിൽ അടക്കം മതനിരപേക്ഷ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഇതിനെയാണ് സിപിഐഎം സ്വാഗതം ചെയ്യുന്നതെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
Most Read: തവാങ് സംഘർഷം; നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾ സാധാരണ നിലയിലെന്ന് ചൈന