മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ 15000 കടന്നു; ഏറ്റവും കൂടുതൽ മുംബൈയിൽ

By Desk Reporter, Malabar News
covid test
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ ആശങ്ക പരത്തി കോവിഡ് വ്യാപനം കൂടുന്നു. 15,817 പുതിയ കോവിഡ് കേസുകളാണ് ഇന്ന് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്‌. ഇന്നലെ 14,317 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ മുംബൈയിൽ ആണ്. 1,646 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ പുതുതായി സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 56 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗൺ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പലയിടത്തും രാത്രി കര്‍ഫ്യൂവും ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പര്‍ഭാനി ജില്ലയിൽ വെള്ളിയാഴ്‌ച മുതല്‍ രാത്രികാല ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. രാത്രി 12 മുതല്‍ രാവിലെ ആറ് വരെയാണ് ലോക്ക് ഡൗൺ. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലയില്‍ വെള്ളിയാഴ്‌ച മുതല്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ ആറുമണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അകോലയില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചിരിക്കുകയാണ്. കൂടാതെ, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും സർക്കാർ ഉത്തരവുണ്ട്.

Also Read:  വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE