ചെന്നൈ: മാദ്ധ്യമങ്ങളെ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്‌താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഇവയെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് വിവാദമായത്.
“മാദ്ധ്യമങ്ങളുടെ വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, മാദ്ധ്യമ വിചാരണയ്‌ക്ക് കേന്ദ്രമന്ത്രി എൽ മുരുകൻ അവസാനം കുറിക്കും. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമാണ്”- തമിഴ്നാട്ടിലെ ബിജെപി പൊതുയോഗത്തിൽ അണ്ണാമലൈ പറഞ്ഞു.
മുൻ അധ്യക്ഷൻ എൽ മുരുകനെ കേന്ദ്ര സഹമന്ത്രിയായി നിയമിച്ച പശ്‌ചാത്തലത്തിലാണ് അണ്ണാമലൈ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്‌ട്രീയത്തിൽ ചേരുന്നതിനായി 2000ത്തിലാണ് അണ്ണാമലൈ ഐപിഎസ് ഉദ്യോഗം ഉപേക്ഷിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.
Read also: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനങ്ങൾക്ക് തുല്യ ബാധ്യത; കെജ്‌രിവാള്‍