കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്‌ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്‌ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ലുലു മാളിന്റെ വരവ് ദോഷകരമായി ബാധിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ഗൾഫ് സന്ദർശന സമയത്ത് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടിരുന്നു. തുടർന്നാണ് ബിജെപിയുടെ പ്രതികരണം.
അതേസമയം, ഹിന്ദു മഹാ സമ്മേളനത്തിനിടെ ലുലുമാളിനെക്കുറിച്ചും യൂസഫലിയെക്കുറിച്ചും നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. ലുലു മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാള്‍ ആരംഭിക്കില്ല എന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്‌താവന. ഇത് സംഘപരിവാര്‍ ഏറ്റെടുക്കയും ചെയ്‌തിരുന്നു. വിവാദമായതോടെ പ്രസ്‌താവന പിൻവലിക്കുകയായിരുന്നു. മാളിൽ തുടങ്ങിയാൽ സാധാരണ കച്ചവടക്കാർക്ക് തിരിച്ചടിയാകും എന്നാണ് താൻ ഉദ്ദേശിച്ചത് എന്നായിരുന്നു വിശദീകരണം.
Read also: ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയും; ഡോ. ജോ ജോസഫ്