ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് എല്ലാ സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും നേരത്തെ സമാന പ്രതികരണം അറിയിച്ചിരുന്നു.
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത് എന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു. കോവിഡ് സമയത്തെ യാത്രയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും യുപി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ജൂലൈ 25 മുതൽ ഓഗസ്‌റ്റ് 6 വരെയാണ് കൻവാർ യാത്ര. പശ്‌ചിമ യുപിയിലെ തീർഥാടന കേന്ദ്രങ്ങളിളിൽ നിന്ന് ഗംഗാജലം ശേഖരിക്കുന്നതിനായി മൂന്ന് കോടി പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also: ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; മമത സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്