കൊൽക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്‌ഥയാണെന്നും, കലാപം തടയാന്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഈ റിപ്പോര്‍ട് സമര്‍പ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്‌ചിമബംഗാളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മമത സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം വ്യക്‌തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
പലായനം ചെയ്‌തവരുടെ പുരധിവാസം അടിയന്തരമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച അന്വേഷണ സമിതി പ്രത്യേക കോടതികള്‍ സ്‌ഥാപിച്ച് കേസിലെ വിചാരണ വേഗത്തിലാക്കണം എന്നുൾപ്പടെയുള്ള നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനാസ്‌ഥയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി പരാമര്‍ശങ്ങളും, അന്വേഷണ സമിതി റിപ്പോര്‍ട്ടും മമത ബാനര്‍ജിയെ കൂടുതൽ സമ്മർദ്ദത്തിലാകുകയാണ്.
Read Also: അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും; സിദ്ദു പാർട്ടി അധ്യക്ഷൻ