തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. പുതിയ ആളുകള്‍ നിയമസഭയിലും മന്ത്രിസഭയിലും നേതൃത്വം നൽകണം എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ശൈലജയ്‌ക്ക് ഇത്തവണ മന്ത്രിസ്‌ഥാനം ലഭിക്കാതിരുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ കോടിയേരി ബാലകൃഷ്‍ണൻ പറഞ്ഞു.
ശൈലജ ടീച്ചറോട് പാര്‍ട്ടിക്ക് കരുതല്‍ ഉണ്ടായത് കൊണ്ടാണ് മട്ടന്നൂര്‍ മണ്ഡലം തന്നെ വിട്ടുകൊടുത്തതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. “പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ട ആളല്ലെന്ന പരിഗണന ശൈലജ ടീച്ചറോട് എന്നും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. മികച്ച പ്രകടനം നടത്തിയ മന്ത്രിമാര്‍ക്ക് പലര്‍ക്കും മൽസരിക്കാന്‍ പോലും അവസരം കിട്ടിയിട്ടില്ല”- കോടിയേരി പറഞ്ഞു.
കെകെ ശൈലജയെ മന്ത്രിസ്‌ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടീച്ചറത് നല്ല നിലയിലാണ് ഉള്‍ക്കൊണ്ടത്. ഒരാളെ പരിഗണിച്ചാല്‍ മറ്റ് പലരെയും പരിഗണിക്കണമെന്ന ആവശ്യം പിന്നീട് ഉയര്‍ന്നുവരും. അതിനാലാണ് പൊതു തീരുമാനവും നിലപാടും അംഗീകരിച്ച് മുന്നോട്ട് പോയതെന്നും കോടിയേരി പറഞ്ഞു.
Read also: ‘മുതലകള്‍ നിഷ്‌കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി