മലപ്പുറം: കടല്‍തീരത്ത് കഴിയുന്ന 941 മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു വെച്ച് നല്‍കും. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടൊരുക്കുന്നത്. പൊന്നാനി-പാലപ്പെട്ടി മുതല്‍ കടലുണ്ടി-വള്ളിക്കുന്ന് വരെയുള്ള മേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ ഉള്ളിലുള്ളവരുടെ സര്‍വേ നടത്തി പട്ടിക തയ്യാറാക്കിയിരുന്നു.
ആകെ 1806 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ മാറി താമസിക്കാന്‍ സമ്മതം അറിയിച്ചവരുടെ പട്ടിക ജില്ലാ അപ്രൂവല്‍ കമ്മിറ്റി അംഗീകരിച്ചുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റർ പറഞ്ഞു. വേലിയേറ്റ പരിധിക്ക് പുറത്തുള്ള സുരക്ഷിത സ്ഥലം വിദഗ്‌ധ സംഘം പരിശോധിച്ച് ഉറപ്പു വരുത്തും.
10 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് അനുവദിക്കുക. സ്ഥലം വാങ്ങാന്‍ പരമാവധി 6 ലക്ഷം രൂപ വരെ അനുവദിക്കും. 21 കുടുംബങ്ങള്‍ കണ്ടെത്തിയ സ്ഥലം ഫിഷറീസ് വകുപ്പ് തന്നെ നേരിട്ട് വാങ്ങി നല്‍കിയിട്ടുണ്ട്. നൂറോളം കുടുംബങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങള്‍ കളക്‌ടർ ചെയര്‍മാനായ സമിതി അംഗീകാരം നല്‍കി.
Read Also: പെൻഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി