പാലക്കാട്: കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസിന്റെയും എസ്‌ഡിപിഐയുടെയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്‌പരം ചൂണ്ടിക്കാണിച്ച് വളരാൻ നോക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനാണ് ഇവർ പ്രവർത്തിക്കുന്നത്.
സംഘപരിവാർ ആക്രമണങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്തുകയാണ്. പാലക്കാട്ടെ ആർഎസ്എസുകാരന്റെയും, എസ്‌ഡിപിഐക്കാരന്റെയും കൊലപാതകങ്ങളിൽ യുഡിഎഫിന്റെ നിലപാട് അൽഭുതകരമാണ്. സംഭവത്തെ അപലപിക്കാൻ പോലും തയ്യാറാവാതെ സർക്കാരിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. കോൺഗ്രസിന്റെ സങ്കുചിത രാഷ്‌ട്രീയ നിലപാട് മതനിരപേക്ഷതയ്‌ക്ക് എതിരാണ്.
അതേസമയം, കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തില്‍ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിന്റെ നിലപാടിനെ കോടിയേരി തള്ളി. ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് ഇദ്ദേഹം വ്യക്‌തമാക്കി.
Read Also: സമരം അവസാനിപ്പിച്ച് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ