സ്‌പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

By Staff Reporter, Malabar News
sputnik vaccine
Ajwa Travels

ഹൈദരാബാദ്: റഷ്യയുടെ സ്‌പുട്‌നിക് 5 വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണെന്ന് റഷ്യൻ അംബാസിഡർ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

‘കോവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ ഇത് സുപ്രധാന ഘടകമാണ്’. നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

ഏപ്രിൽ 12നാണ് റഷ്യയുടെ സ്‌പുട്‌നിക് 5 വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. സ്‌പുട്‌നികിന്റെ ആദ്യ ബാച്ച് മെയ് 1നാണ് ഇന്ത്യയിലെത്തിയത്. 1,50,000 ഡോസ് വാക്‌സിനാണ് ആദ്യഘട്ടത്തിൽ രാജ്യത്ത് വിതരണത്തിന് എത്തിച്ചത്. 97 ശതമാനം ഫലപ്രാപ്‌തിയാണ് റഷ്യൻ നിർമിത സ്‌പുട്‌നിക് 5 വാക്‌സിൻ അവകാശപ്പെടുന്നത്.

Read Also: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE