തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്‌ക്ക് പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം.
യൂത്ത് കോൺഗ്രസും കെഎസ്‍യുവും നിർജ്‌ജീവമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി. മഹിളാ കോൺഗ്രസിലും മാറ്റത്തിന് സാധ്യതയുണ്ട്. സംസ്‌ഥാന അധ്യക്ഷയെ ഉടൻ തീരുമാനിക്കും.
കെപിസിസിയിൽ സമ്പൂർണ അഴിച്ചു പണി നടത്തുമെന്ന് അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുകയെന്നും വ്യക്‌തമാക്കി.
3 വൈസ് പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം. ദളിതർക്കും സ്‌ത്രീകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുധാകരൻ പറഞ്ഞു.
Read Also: ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്‍ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം