കോഴിക്കോട്: ജില്ലയിൽ ഇന്ന് സൗജന്യ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചാം തീയതിയോടെ മാത്രമാണ് ഇനി വാക്‌സിൻ എത്തുമെന്നാണ് അറിയിപ്പ്. അതേസമയം സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ലഭ്യമാണ്. ഇവിടെ നിന്ന് ഓൺലൈൻ വഴി ബുക്ക് ചെയ്‌ത് വാക്‌സിൻ സ്വീകരിക്കാം.
ജില്ലയിൽ 18 ലക്ഷം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഏഴ് ലക്ഷത്തോളം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. അതിനിടെ, ഇന്നലെ ചെറൂപ്പയിലെ ആശുപത്രിയിൽ 800 ഡോസ് കോവിഷീൽഡ് വാക്‌സിൻ ജീവനക്കാരുടെ അശ്രദ്ധ മൂലം ഉപയോഗ ശൂന്യമായ അവസ്‌ഥയും ഉണ്ടായി.
ജില്ലയിൽ ഇന്നലെ 3,251 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 231.9 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 32,401 ആയി. കോഴിക്കോട് കോർപറേഷനിൽ മാത്രം 463 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു