ഡെൽഹി: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്‌റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നിതി ആയോഗ് തീരുമാനം. വിദഗ്‌ധർ ഇക്കാര്യം ശുപാർശ ചെയ്‌തിട്ടില്ലെന്ന് വിദഗ്‌ധ സമിതി അധ്യക്ഷൻ വികെ പോൾ പറഞ്ഞു.
രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടതോടെ ആണ് ബൂസ്‌റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും കോവിഡ് വരുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പേർക്കും അത് ഗുരുതരമാകുന്നില്ല.
Malabar News: ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു; യുവാവിന് മർദ്ദനം