മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കും ഈ വർഷം അവസാനത്തോടെ വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 30 ശതമാനം ആളുകള്‍ക്ക് ജൂണ്‍ മാസം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ വാക്‌സിൻ സുരക്ഷിതമാണെന്നും, കോവിഡ് ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വാക്‌സിൻ സഹായകരമാണെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : യുഎഇയിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു