ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സംസ്‌ഥാനങ്ങൾ. കേരളം, കർണാടക, അസം, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങള്‍ കർശനമാക്കി. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40,000ത്തിന് അടുത്താണ്. ഇതില്‍ 70 ശതമാനവും കേരളത്തിലാണ് റിപ്പോർട് ചെയ്യുന്നത്.
അസമിലും മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്നവര്‍ക്ക് കോവിഡ് ടെസ്‌റ്റ് നിര്‍ബന്ധമാണ്. രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറീസയും കോവിഡ് മാർഗരേഖ പുറത്തിറക്കി. വ്യാപാരസ്‌ഥാപനങ്ങള്‍ അടക്കാനുള്ള സമയം രാത്രി എട്ടുമണിയില്‍ നിന്ന് 10 മണിവരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ട്.
അതേസമയം, മഹാരാഷ്‌ട്രയിൽ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് രണ്ട് വാക്‌സിനുകൾ എടുത്താലും ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുന്നാംതരംഗ ഭീഷണി നിലനില്‍ക്കെ കോവിഡ് നിബന്ധനകള്‍ കര്‍ശനമാക്കുക തന്നെയാണ് സംസ്‌ഥാനങ്ങൾ. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാല്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായേക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.
Also Read: സ്‌കൂൾ തുറക്കലിന് പിന്നാലെ കോവിഡ്; തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്ക് രോഗബാധ