കോഴിക്കോട്: ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ പാതയിൽ ചരക്കുനീക്കത്തിന് കപ്പലുകൾ ഓടിക്കാൻ മൂന്ന് ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് ചരക്കുനീക്കത്തിന് ജലഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
നിലവിൽ കൊച്ചിയിൽ നിന്നു റോഡ് മാർഗം ചരക്ക് കോഴിക്കോട് എത്തിക്കാൻ കച്ചവടക്കാരന് 25,000 രൂപയെങ്കിലും ചെലവു വരും. ജലഗതാഗതം വഴിയാണെങ്കിൽ ചെലവ് 8,000 രൂപയായി കുറയും. കേരളത്തിലെ തുറമുഖങ്ങളിലെ നിലവിലെ 3 മീറ്റർ ആഴം 7 മീറ്റർ വരെ ആക്കിയാൽ കൂടുതൽ വലിയ കപ്പലുകൾ വഴി ചരക്കുനീക്കം നടത്താനാകും.
ലക്ഷദ്വീപിൽ നിന്നുള്ള ചരക്കുനീക്കം മംഗളൂരുവിലേക്കു മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. അതു കേരളത്തിന് നഷ്‌ടമാകാതിരിക്കാൻ പുതിയ ചരക്കു ഗതാഗത സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: കുഴൽപ്പണക്കേസ്; അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്; മൊഴിയെടുക്കും